Sep 11, 2012

ദല മർമ്മരം


കണ്ടുവോ, കരിഞ്ഞ ഒരില
ഇന്നലെ നീ മറിച്ചുപോയ താളുകള്‍ക്കിടയില്‍ ?
കേട്ടുവോ, ജലം മറന്ന സിരകളില്‍
ഒരു മരത്തിന്റെ പ്രാര്‍ത്ഥന!
അറിഞ്ഞുവോ, നനവ് തേടിയലയുന്ന
വേരുകള്‍ തന്‍ നൊമ്പരം?

അതെന്റെ ഹൃദയത്തിന്റേതായിരുന്നു

-----------

എല്ലാ മരങ്ങളും തേങ്ങാറുണ്ടാവും.. കൊഴിഞ്ഞ് വീഴുന്ന ദല മര്‍മ്മരങ്ങളായി, വേരുപിടിച്ചിറങ്ങുന്ന തേങ്ങലുകളായി അവ ഭൂമിയെ ചുട്ടു പൊള്ളിക്കുന്നുണ്ടാവും..

off: ‘ഓർമ്മത്തെറ്റുകളി’ലൊന്നിനെ ഇങ്ങോട്ട് ഇറക്കി വച്ചു

Jun 16, 2012

അലാറം


വിളിച്ചുണർത്തേണ്ടവനറിയില്ല,
ഉറക്കത്തിൽ അറിയാതെ ഉറങ്ങിപ്പോയെന്ന്..

എങ്കിലും വിളിച്ചു നോക്കും!

കടമയെന്ന് നിങ്ങൾ

പ്രതീക്ഷകളുടെ ചാവി കൊണ്ടോടുന്ന
നിങ്ങൾ, അത് പറഞ്ഞില്ലെങ്കിലല്ലേ അത്ഭുദമുള്ളൂ!


Feb 20, 2012

പ്രണയം


കവിതയിൽ പ്രണയം നിറച്ചവരെയല്ല,

കവിത പോലെ പ്രണയിച്ചവരെ
ആരാധിക്കാനാണെനിക്കിഷ്ടം

ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക്
ചോദ്യചിഹ്നങ്ങളില്ലാതെ,
വികാരങ്ങളുടെ അനായാസമായ ഒഴുക്ക്!

കവിതയെന്നോ പ്രണയമെന്നോ
വേർതിരിച്ചറിയാനാവാതെ..


നിരീക്ഷിച്ചവര്‍